Author: News Admin
വർക്കല: സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വർക്കല റോട്ടറി ക്ലബ് ഗവൺമെൻറ് ആയുർവേദ ആശുപത്രിക്ക് ഒരു ടെലിവിഷനും പത്ത് കസേരകളും സംഭാവനയായി നൽകി. ആശുപത്രി സന്ദർശകരുടെ സൗകര്യം വർധിപ്പിക്കുന്നതിനായുള്ള ഈ സഹായം നാട്ടുകാരുടെ പ്രശംസ നേടി. സംഭാവന കൈമാറ്റച്ചടങ്ങ് സീനിയർ റോട്ടറിയൻ പ്രൊഫ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശർമദ് ഖാൻ (MD) പങ്കെടുത്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ഗ്യാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റോട്ടറിയൻ സജി ചന്ദ്രലാൽ, ട്രഷറർ വിജയൻ എന്നിവർ സംസാരിച്ചു. അംഗങ്ങളായ ലൈജു അപ്പുക്കുട്ടൻ, രാജേന്ദ്രൻ, ബോബി സുഗുണൻ, പ്രസന്നകുമാർ, ശിവകുമാർ എന്നിവർ പങ്കെടുത്തു. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ വർക്കല റോട്ടറി ക്ലബ്ബിന്റെ ഈ ഇടപെടലിനെ ആശുപത്രി അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.
കല്ലമ്പലം: മാവിൻമൂട് പ്രസിഡന്റ് മുക്കിൽ പുതുവൽ വിള വീട്ടിൽ പ്രേംകുമാർ എന്ന യുവാവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചതായി പരാതി. ശനിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ചിക്കൻ സപ്ലൈ ചെയ്യുന്ന വാഹനത്തിൽ എത്തിയവർ റോഡരികിൽ ഓട്ടോറിക്ഷ കത്തുന്നത് കണ്ട് , അവർ വാഹനം നിർത്തി വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിക്കുകയും, ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. കല്ലമ്പലം ഫയർഫോഴ്സ് വിവരമറിഞ്ഞെത്തി എത്തി തീ അണച്ചെങ്കിലും, ഓട്ടോറിക്ഷ പൂർണ്ണമായും കത്തി നശിച്ചിരുന്നു. ഓട്ടോറിക്ഷയിലെ ബാറ്ററി റിപ്പയറിന് നൽകിയിരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമെന്നാണു പ്രേംകുമാറിന്റെ സംശയം. ഏകദേശം ₹90,000 വിലയുള്ള ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇതിനുമുമ്പും യുവാവിന്റെ ഓട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ചു തകർത്തതായും, സാധനങ്ങൾ ഇളക്കി മാറ്റിയതായും ആരോപണമുണ്ട്. അന്ന് യുവാവ് കല്ലമ്പലം പോലീസിൽ പരാതി നൽകുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. അതേ വിരോധത്തിന്റെ തുടർച്ചയായിരിക്കാമെന്നാണ് വാഹനയുടമയുടെ സംശയം. കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സയന്റിഫിക് വിഭാഗം…
തിരുവനന്തപുരം: വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജിയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധുവാക്കി. 2020-ൽ നടന്ന വർക്കല നഗരസഭാ തിരഞ്ഞെടുപ്പിൽ 15-ാം വാർഡിൽ നിന്ന് വിജയിച്ച് ചെയർമാനായ ലാജിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി ജോസ് എൻ. സിറിൽ പ്രസ്താവിച്ചു. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ചാണ് എതിർ സ്ഥാനാർത്ഥി പി. ജയശങ്കർ നൽകിയ കേസ്. തിരഞ്ഞെടുപ്പ് സമയത്ത് കെ. എം. ലാജി എൽ.ഐ.സി. ഏജന്റും വർക്കല താലൂക്ക് അഗ്രിക്കൾച്ചറൽ റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റുമായിരുന്നുവെന്നാണ് കേസ്. ഓണറേറിയവും മറ്റ് അലവൻസുകളും ലഭിച്ചിരുന്നതായി പരാതിയിൽ ആരോപിക്കുന്നു. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോം 2എയിൽ ഈ വരുമാനവിവരങ്ങൾ മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു. ആദ്യം വർക്കല മുൻസിഫ് കോടതിയിൽ സമർപ്പിച്ച തിരഞ്ഞെടുപ്പ് കേസ് തള്ളിയിരുന്നെങ്കിലും, അതിനെതിരായ അപ്പീലിലാണ് നിലവിലെ വിധി. പരാതിക്കാരനു വേണ്ടി അഡ്വ. സുനിൽ കടയ്ക്കാവൂർ കോടതിയിൽ ഹാജരായി.
വർക്കല : ഇടവ പാറയിൽ ശ്രീഹരിയിൽ പരേതനായ കൃഷ്ണൻകുട്ടി നായർ (റിട്ട. അദ്ധ്യാപകൻ, കാപ്പിൽ ഗവ. ഹൈസ്കൂൾ) യുടെ ഭാര്യ വസന്ത കുമാരി (64) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (അബുദാബി), സ്മിത. മരുമകൻ: സുരാജ്.
വർക്കല : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ 19-കാരനെ തിരയിൽപ്പെട്ട് കാണാതായി. നാവായിക്കുളം നൈനാംകോണം സവാദ് മൻസിലിൽ അൻഷാദിനെയാണ് കാണാതായത്. ചിലക്കൂർ ആലിയിറക്കം തീരത്ത് വ്യാഴാഴ്ച വൈകീട്ട് 5.45- ഓടെയായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അൻഷാദ് തീരത്തെത്തിയത്. ഇവർക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് അൻഷാദ് മങ്ങിത്താഴുക യായിരുന്നു. മത്സ്യബന്ധനജോലിക്ക് പോകുന്ന അൻഷാദിന് നീന്തലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല. ആലിയിറക്കം തീരത്ത് ലൈഫ് ഗാർഡുകളുടെ സേവനമില്ല. അതിനാൽ ഉടൻ രക്ഷാപ്രവർത്തനത്തിന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് പാപനാശത്ത് നിന്നും ലൈഫ് ഗാർഡുകളും ടൂറിസം പോലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും. വർക്കലയിലെ തീരങ്ങളിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിച്ചെങ്കിലും ആലിയിറക്കം തീരത്തെ ഒഴിവാക്കിയിരുന്നു.
വർക്കല: വ്യാപാരി സ്ഥാപനത്തിനുള്ളിൽ വ്യാപാരിയെത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി അമ്പിളിമുക്ക് ശ്രീനിലയത്ത് സുരേഷ് ബാബു (63) ആണ് ആത്മഹത്യ ചെയ്തത്. ഞെക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജി.കെ. ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ സുരേഷ് ബാബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ കടയിൽ എത്തിയ സുരേഷ് ബാബുവിനെ രാവിലെ 11 മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വർക്കല: ഇടവ പാറയിൽ കളരിക്ക് സമീപം കൊച്ചറ കിഴക്കതിൽ വീട്ടിൽ അൻവർ ഷാ (42) യാണ് മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളോ ടൊപ്പം കായലിൽ കുളിക്കാൻ എത്തിയതായിരുന്നു അൻവർഷാ. കായലിൽ നിന്നും ഏകദേശം 100 മീറ്റർ ദൂരത്തിലുള്ള കണ്ടൽക്കാടുകളിലേക്ക് നീന്തി പോയതിനുശേഷം തിരികെ കരയിലേക്ക് നീന്തി വരവേയാണ് വെള്ളത്തിൽ മുങ്ങി പോയത്. തുടർന്നുള്ള അന്വേഷണത്തിലാണ് അൻവർഷായുടെ മൃതദേഹം കായലിൽ നിന്നും കണ്ടെത്തിയത്. അയിരൂർ പോലീസ് ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു . പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ.
വർക്കല : ചെറുന്നിയൂർ ശ്രീലങ്കാപുരിയിൽ ശ്രീ ഗോവിന്ദ രാജസെൻ (ബാജി- 57) ഹൃദയസ്തംഭനം മൂലം ഇന്ന് വെളുപ്പിന് 2.30am ന് നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് സ്വവസതി യിൽ നടക്കും. ഭാര്യ- കവിതാ സെൻ, മക്കൾ- സുസ്മിതാ സെൻ, അമർത്യ സെൻ, മരുമക്കൾ -വിവേക് അരുൺ, ഗൗരീദേവി എം ബി
വർക്കല: വർക്കലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് പരുക്ക്. വെട്ടൂർ അക്കരവിള സ്വദേശി 20 വയസ്സുള്ള റെയ്ഹാൻ , വെട്ടൂർ ചിറ്റിലക്കാട് സ്വദേശി 21 വയസുള്ള അൽ-അമീൻ എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻചന്ത – രഘുനാഥപുരം റോഡിലൂടെ വന്ന സ്കൂട്ടർ , ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറിവന്ന കാറിന്റെ മുൻഭാഗത്തെ ഡോറിൽ ഇടിച്ച് തെറിച്ചു വീഴുക യായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഈ ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരുമാസം മുമ്പ് രണ്ടു വനിതകൾ സഞ്ചരിച്ച സ്കൂട്ടറും കാറുമായി കൂട്ടിയിടിച്ച് ഇതേ സ്ഥലത്ത് അപകടം നടന്നിരുന്നു. അവർ ഇപ്പോഴും ചികിത്സയിലാണ്
![]()
ആറ്റിങ്ങൽ: പണയാഭരണം വീണ്ടെടുക്കാൻ പണവുമായി എത്തിയ യുവാക്കളിൽ നിന്നും മുളകുപൊടി കണ്ണിൽ വിതറി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ ആസൂതകൻ അറസ്റ്റിൽ. ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രശാന്തി ഭവനിൽ മാരി എന്നറിയപ്പെടുന്ന ബിനുരാജ്(27) ആണ് അറസ്റ്റിലായത്. രാമച്ചംവിള ബൈപ്പാസ് റോഡിൽ വച്ച് സെപ്റ്റംബർ 25 ന് വൈകുന്നേരം 3 30 കൂടിയായിരുന്നു സംഭവം. ധനകാര്യ സ്ഥാപനത്തിൽ പണയത്തിലിരിക്കുന്ന സ്വർണ്ണാഭരണം വീണ്ടെടുക്കുന്നതിനായി രണ്ടര ലക്ഷം രൂപയുമായി എത്തിയ യുവാക്കളെ ഓട്ടോയിൽ കയറ്റി പോകുന്ന വഴിയിൽ ഓട്ടോയ്ക്കുള്ളിൽ വച്ച് പ്രതികൾ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഓട്ടോറിക്ഷയുടെ പുറകുവശത്ത് ഒളിച്ചിരുന്ന രണ്ട് പ്രതികൾ യുവാക്കളുടെ കണ്ണിൽ മുളക് പൊടി തേയ്ക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ നിലത്തു വീണ യുവാവിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും കവറിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെ മുമ്പ് ആറ്റിങ്ങൽ പോലീസ് പിടികൂടിയിരുന്നു. കേസിലെ…