വെഞ്ഞാറമൂട് : സപ്ലൈകോ ഗോഡൗണിൽനിന്ന് റേഷൻ കടകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ച 45 ചാക്ക് അരി കടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യത്തിൽ വിട്ടയച്ച രണ്ടുപേരെ ചൊവ്വാഴ്ച കോടതി റിമാൻഡ് ചെയ്തു. ചാലയിലെ വ്യാപാരിക്കാണ് കടത്തിക്കൊണ്ടുപോകുന്ന റേഷൻ അരി വിൽക്കുന്നതെന്ന്, ആദ്യം അറസ്റ്റിലായ സീനിയർ അസിസ്റ്റന്റ് ധർമേന്ദ്രയിൽനിന്നു ലഭിച്ച വിവരത്തെ ത്തുടർന്നാണ് ചാലയിലെത്തി വ്യാപാരിയെയും ഡ്രൈവറെയും അറസ്റ്റുചെയ്തത്.
![]()
